.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2019, ഏപ്രിൽ 9, ചൊവ്വാഴ്ച

അനശ്വരനായ കലാകാരൻ ശ്രീ ഔസേപ്പച്ചൻ ഓർമ്മയായിട്ട് 24 വർഷം

ഔസേപ്പച്ചന്‍
......................
ജനനം- 1952 സെപ്റ്റംബര്‍ 19 ( 19 -09- 1952 )
കണ്ടംകുളത്തി ഹൗസ്,
കൊരട്ടി ഈസ്റ്റ് പി.ഒ.
തിരുമുടിക്കുന്ന്
തൃശൂര്‍ ജില്ല, കേരളം.
മരണം-  1995 ഏപ്രില്‍ 19 (19- 04- 1995)
ഭാര്യ - ഫിലോമിന
മക്കള്‍- 2 പെണ്‍മക്കള്‍
മാതാപിതാക്കള്‍ - കണ്ടംകുളത്തി പൗലോസ്, അന്നം.

നാടക നടന്‍, നാടക ട്രൂപ്പ് ഉടമ, നാടക സംവിധായകന്‍.
വിദ്യാഭ്യാസം- S S L C.
പ്രൈമറി സ്കൂള്‍- HMLP school, തിരുമുടിക്കുന്ന്.
അപ്പര്‍ പ്രൈമറി - PSUP school, തിരുമുടിക്കുന്ന്.
ഹൈസ്കൂള്‍- MAM HighSchool, കൊരട്ടി.
നാടക പഠനം - കലാഭവന്‍, എറണാകുളം.
അമേച്ച്വര്‍ നാടക ട്രൂപ്പ്- 'രസന' തീയ്യറ്റേഴ്സ് - തിരുമുടിക്കുന്ന്.
 നാടകങ്ങള്‍- അക്കല്‍ദാമ, ഘോഷയാത്ര തുടങ്ങിയവ.
അഭിനയിച്ച പ്രൊഫഷണല്‍ ട്രുപ്പുകള്‍ - തിലകന്‍റെ പി.ജെ തിയ്യറ്റേഴ്സ്, ടി.കെ. ജോണിന്‍റെ വൈക്കം മാളവിക, അങ്കമാലി 'മാനിഷാദ', അങ്കമാലി `പൗര്‍ണ്ണമി', അങ്കമാലി` നാടകനിലയം' തുടങ്ങിയവ.
സ്വന്തമായ പ്രൊഫഷണല്‍ നാടക ട്രൂപ്പ്- (മറ്റ് രണ്ടുപേര്‍ കൂടിചേര്‍ന്ന്)-   'നാടകനിലയം'- അങ്കമാലി.
നാടക നിലയത്തിന്‍റെ നാടകങ്ങള്‍- കലാപം, ഇരുട്ട്, സ്വര്‍ഗ്ഗം തുറക്കുന്ന സമയം, മാന്ത്രിക പൂച്ച, രക്ഷകന്‍, വീരശ്രംഖല, പരോള്‍, യന്ത്രപ്പാവകള്‍, എന്‍.എന്‍.പിള്ളയുടെ ക്രോസ്ബെല്‍റ്റ്, ബൂമറാങ്ങ് തുടങ്ങിയവ.

മികച്ച നാടകത്തിനുള്ള സംസ്ഥാന അവാര്‍ഡ് 'വീരശ്രംഖല'ക്ക് ലഭിച്ചു.
മികച്ച രണ്ടാമത്തെ നാടകത്തിനുള്ള സംസ്ഥാന അവാര്‍ഡ് ` യന്ത്രപ്പാവകള്‍' ക്കു ലഭിച്ചു.



1995 ഏപ്രിൽ 19.
ഇരുപത്തിനാല് വർഷങ്ങൾ, ഇന്നലെ കഴിഞ്ഞതു പോലെ ...
1995 ഏപ്രിൽ 19ന് കണ്ണൂരിലെ പയ്യന്നൂർ നിന്ന് മയ്യഴിയിലേക്ക്  സ്വന്തം നാടക സമിതിയായ അങ്കമാലി നാടക നിലയത്തിന്റെ പുതിയ നാടകമായ ശ്രീ എൻ.എൻ.പിള്ളയുടെ 'ബൂമറാങ്ങ്' എന്ന നാടകം അവതിരിപ്പിക്കുവാൻ പോകുന്നവഴി എന്റെ ആത്മമിത്രമായ ശ്രീ ഔസേപ്പച്ചന് നെഞ്ച് വേദന അനുഭവപ്പെടുകയും തൊട്ടടുത്തുള്ള ഗവ.ആശുപത്രിയിലേക്ക് കൊണ്ടു പോവുകയുമാണെന്നും നാടക സുഹൃത്തുക്കൾ ഫോണിലൂടെ അദ്ദേഹത്തിന്റെ അളിയൻ (Brother in law) ജോയിയെ അറിയിക്കുമ്പോൾ ജോയിയുടെ തൊട്ടടുത്തുണ്ടായിരുന്ന ഞാൻ ഒരിക്കലും വിശ്വസിച്ചില്ല അത് അനശ്വരനായ ആ അതുല്യ കലാകാരന്റ ദേഹവിയോഗത്തിലേക്കുള്ള പ്രയാണമാണെന്ന്. വേർപാടിന്റെ വേദന ദുസ്സഹണെങ്കിലും സഹിച്ചല്ലേ പറ്റൂ. ശ്രീ ഔസേപ്പച്ചന്റ സ്മരണകൾക്കു മുൻപിൽ ആദരാജ്ഞലികൾ അർപ്പിക്കുകയും ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ