.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2019, ഏപ്രിൽ 5, വെള്ളിയാഴ്‌ച

കാലം മാറി..... കഥ മാറി

കാലം മാറി.... കഥ മാറി
.........................................
എനിക്ക് കുട്ടിക്കാലത്ത് എന്റെ അപ്പൻ കളിപ്പാട്ടങ്ങൾ വാങ്ങിതന്നത് പാവ, പീപ്പി, കിലുക്കാംപെട്ടി, തെങ്ങിന്റെ ഓലകൊണ്ടുണ്ടാക്കിയ പീപ്പി, പന്ത് തുടങ്ങിയവയാണെന്നാന്ന് എന്റെ ഓർമ്മ. ഞാൻ മക്കൾക്ക് വാങ്ങി കൊടുത്തത് ബോൾ, വിവിധതരം  ചിത്ര പുസ്തകങ്ങൾ, കീ കൊടുത്ത് ഓടുന്ന കാറുകൾ,  വിവിധ പുസതകങ്ങൾ ചെസ് ബോർഡ്, ക്യാരംസ് തുടങ്ങിയവ. ഇപ്പോൾ എന്റെ മക്കൾ അവരുടെ മക്കൾക്ക് വാങ്ങി കൊടുക്കുന്നത് കമ്പൂട്ടറിന്റെ മിനി പതിപ്പായ ഐപാഡ്, ടാബ്,  ബാറ്ററിയിൽ ഓടുന്ന വിവിധയിനം ചെറിയ വാഹനങ്ങൾ, യന്ത്രമനുഷ്യൻ, പിയാനൊ, വയലിൻ, സാങ്കേതിക വിദ്യകളും മറ്റു വിവിധ വിവരങ്ങളുമുള്ള വിവിധ പുസ്തകങ്ങൾ  തുടങ്ങിയവ, അതിനു പുറമെ, ലൈബ്രറിയിൽ നിന്ന് എടുക്കുന്ന വിവിധ പുസതകങ്ങൾ.
                            ഇന്നലെ നാല് വയസുകാരി, എന്റെ മകന്റെ മകൾ, രാവിലെ ഉറക്കമുണരുമ്പോൾ അപ്പാപ്പ ഗുഡ്മോണിങ്ങ് എന്ന സംബോധനയോടെയാണ് ദിവസം ആരംഭിച്ചത്. തുടർന്ന് ഗൂഗിളിനോട്, ഗൂഗിൾ വാട്ടീസ് ദ വെതർ ടുഡെ? കാലാവസ്ഥ ഗൂഗിളിനോട് ചോദിച്ച് മനസ്സിലാക്കുന്നു. ന്യൂസ് കേൾക്കുന്നു, പിന്നീടങ്ങോട്ട് തിരക്കാണ്. പ്രഭാതകൃത്യങ്ങൾ, ലഘുഭക്ഷണം, മമ്മി സ്കൂൾ യൂണിഫോം ധരിപ്പിക്കുന്നു, സ്കൂൾ ബാഗ് ശരിയാക്കുന്നു, ലഞ്ച് ബോക്സ്, പുസ്തകങ്ങൾ തുടങ്ങിയ എടുത്തു വയ്ക്കുന്നു, ഡാഡി ഓഫീസിൽ പോകുന്നവഴി സ്കൂളിൽവിടുന്നു. മമ്മി ഉച്ചക്ക് 12.30 ന് കാർ കൊണ്ടുപോയി വീട്ടിൽ കൊണ്ടുവരുന്നു. ഉച്ചയുറക്കം കഴിഞ്ഞ് അപ്പൂപ്പനും അമ്മൂമ്മക്കും ക്ലാസാണ്. അപ്പപ്പാ കം. ടുഡെ വി ഹാവ് ടു സ്റ്റഡി എബൗട്ട് ഗിയേഴ്സ്. പൽചക്രങ്ങളെക്കുറിച്ച് ക്ലാസെടുക്കുകയാണ്. ഗിയേഴ്സ് ആർ യൂസ്ഡ് ടു കൺവെ എനർജി ഓർ പവ്വർ, ഫ്രം വൺ പ്ലെയിസ് ടു അനദർ. പിന്നെ അവിടന്നങ്ങോട്ട് ഗിയറിന്റെ നാനാവിധ ഗുണവിശേഷങ്ങളെക്കുറിച്ചും വിവിധ ഗിയറുകളെക്കുറിച്ചും ക്ലാസ് കത്തികയറുകയാണ്. മുപ്പത്തിരണ്ടു വർഷം ടീച്ചറായിരുന്ന അമ്മാമ്മ അന്തംവിട്ട് ഇരിക്കുകയാണ്. മെക്കാനിക്കൽ എഞ്ചിനിയറിംഗ് പഠിച്ചിട്ടുണ്ടെന്ന് സ്വയം അഹങ്കരിക്കുന്ന ഞാനും തെല്ലൊന്നമ്പരന്നു. പക്ഷെ മുഖത്ത് കാണിക്കുന്നില്ല. 'കിലുക്കം' സിനിമയില് ഇന്നസെന്റിന് ലോട്ടറി അടിച്ചുവെന്നകാര്യം (ലോട്ടറിയുടെ നമ്പർ ഓരോന്നും) രേവതി പറയുമ്പോൾ, പിന്നെ, അത് ഞാൻ കൊറേ കേട്ടിട്ടുണ്ട് എന്ന് ഇന്നസെന്റ് പറയുന്നപോലെ ഞാനും ഇരുന്നു. ഇന്നത്തെ തലമുറയുടെ കാര്യം പറയാൻ വേണ്ടി പറഞ്ഞുപോയതാണ്.
                                 ലൈബ്രറിയിൽ പോക്കും പാർക്കിൽ പോക്കും മറ്റ് വിനോദങ്ങളും ഭക്ഷണവുമൊക്കെ തുടർന്ന് നടക്കും. ഇങ്ങനെയൊക്കെയാണെങ്കിലും ദിവസത്തിന്റെ അവസാനം, രാത്രി പത്തരയോടു കൂടി പ്രാർത്ഥന അവസാനിക്കുമ്പോൾ, 'തൊമ്മന്റെ മക്കൾ' എന്ന സിനിമയിലെ വർഗ്ഗീസ് ജെ മാളിയേക്കൽ സാറെഴുതിയ 'ഞാനുറങ്ങാൻ പോകും മുൻപായി നിനക്കേകുന്നിതാ നന്ദി നന്നായ് ' എന്ന ഗാനം പാടിക്കഴിഞ്ഞ് എല്ലാവരുടേയും അടുത്ത് വന്ന് 'പീസ് ബീ വിത്ത് യു'  പറഞ്ഞു കൊണ്ടാണ് ദിവസം അവസാനിക്കുക, ഗുഡ് നൈറ്റ് പറഞ്ഞ് ഉറങ്ങാൻ കിടക്കുക.
https://www.facebook.com/140320042807367/videos/925389540967076/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ