.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2020, ഏപ്രിൽ 22, ബുധനാഴ്‌ച

വില്യം ഷേയ്ക്സ്പിയറിന്‍റെ ചരമ ദിനം ഏപ്രില്‍ 23


വില്യം ഷേയ്ക്സ്പിയറിന്‍റെ ചരമ ദിനം ഏപ്രില്‍ 23
......................................................................
ലോകം കണ്ട ഏറ്റവും വലിയ പ്രതിഭാശാലികളിലൊരാളായ വില്യം ഷേയ്ക്സ്പിയറിന്‍റെ ചരമ ദിനമാണ് ഏപ്രില്‍ ഇരുപത്തിമൂന്ന്. 1616 ഏപ്രില്‍ 23ന് അദ്ദേഹം അന്തരിച്ചു. 1564 ഏപ്രില്‍ ആയിരുന്നു ജനനം. മഹാനായ എഴുത്തുകാരനായ അദ്ദേഹം ഇംഗ്ലീഷ് കവി, നാടക രചയിതാവ്, അഭിനയേതാവ് തുടങ്ങിയ നിലകളില്‍ പ്രശസ്തനായിരുന്നു. 38 നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇപ്പോഴും അദ്ദേഹത്തിന്‍റെ നാടകങ്ങള്‍ ലോകമെമ്പാടും അവതരിപ്പിക്കപ്പെടുന്നുണ്ട്. ഹാംലറ്റ്, ഒഥല്ലൊ, കിങ്ങ്ലിയര്‍, മാക്ബെത്ത്, ആന്‍റണി ആന്‍റ് ക്ലിയോപാട്ര, കൊറിയോലനസ്, റോമിയോ ആന്‍റ് ജൂലിയറ്റ്, ജൂലിയസ് സീസര്‍ തുടങ്ങിയ നിരവധി കൃതികള്‍ ലോക പ്രശസ്തങ്ങളാണ്. ആസ് യു ലൈക്ക് ഇറ്റ്, ദ കോമഡി ഓഫ് ഇറേഴ്സ് തുടങ്ങിയ ഹാസ്യ നാടകങ്ങള്‍ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചിട്ടുള്ളവയാണ്.

      `` ബ്രഹത്തായ ഒരു സ്റ്റേജാണ് ഈ ലോകം. എല്ലാ മനുഷ്യരും അതിലെ അഭിനേതാക്കളാണ്''.

           വില്യം ഷേയ്ക്സ്പിയറിന്‍റെ ജീവിതത്തെ ആസ്പദമാക്കി ആവീഷ്കരിച്ച മനോഹരമായ ഒരു പ്രൊഫഷണല്‍ നാടകമാണ് തിരുവനന്തപുരം സൗപര്‍ണ്ണികയുടെ ` ഇതിഹാസം '. ആധുനിക നാടക പ്രസ്ഥാനങ്ങളുടെ കുലപതിയായ ഷേയ്ക്സ്പിയറിന്‍റെ
ജീവിതം വളരെ മനോഹരമായി ആവീഷ്കരിച്ചിട്ടുണ്ട് ഈ നാടകത്തില്‍.

                   പ്രതിഭാധനനായ വില്യം ഷേയ്ക്സ്പിയറിന്‍റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു

2020, ഏപ്രിൽ 11, ശനിയാഴ്‌ച

ഈസ്റ്റര്‍ - പ്രത്യാശയുടെ തിരുനാള്‍



എല്ലാവര്‍ക്കും ഉയിര്‍പ്പ് തിരുനാള്‍ മംഗളാശംസകള്‍ നേരുന്നു.

ഈസ്റ്റർ ദിനം എങ്ങനെ കണക്കാക്കുന്നു.?

 മാർച്ച് മാസത്തിൽ വരുന്ന സമരാത്ര ദിനമായ( രാത്രിയും പകലും തുല്യമായ ദിവസം) മാർച്ച്21 ആയി ബന്ധപ്പെട്ടാണ്  ഈസ്റ്റർ ദിനം കണക്കാക്കുക. മാർച്ച്21 കഴിഞ്ഞു വരുന്ന പൗർണ്ണമി(പൂർണ്ണ ചന്ദ്രനെ കാണുന്ന ദിവസം)( വെളുത്ത വാവ്) കഴിഞ്ഞു വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ.

തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നിലകൊള്ളണം എന്നും ആണ് ഈസ്റ്റർ നമ്മെ പഠിപ്പിക്കുന്നത്.

ജീവിതത്തില്‍ നിരവധിയായ പ്രശ്നങ്ങളും ദുഃഖ സാഹചര്യങ്ങളും നേരിടുമ്പോഴും ആത്മവിശ്വാസവും പ്രത്യാശയും പകരുന്നതാണ് യേശുവിന്‍റെ പുനരുത്ഥാനം.
മരണത്തോടെ എല്ലാം അവസാനിക്കുന്നുവെന്ന് വിശ്വസിക്കുന്ന മനുഷ്യര്‍ക്കുള്ള മറുപടിയാണ് യേശുവിന്‍റെ ഉത്ഥാനം. ഉത്ഥാനമാണ് മനുഷ്യന്‍റെ ഏറ്റവും വലിയ പ്രതീക്ഷ.
സഹന മരണങ്ങളുടെ ദുഃഖവെള്ളിക്കും ശൂന്യതയുടെ ദുഃഖശനിക്കും ശേഷം ഉത്ഥാനം സംഭവിക്കുകതന്നെ ചെയ്യും. ഒരിക്കല്‍കൂടി എല്ലാവര്‍ക്കും ഉയിര്‍പ്പ് തിരുനാളിന്‍റെ മംഗളങ്ങള്‍ നേരുന്നു.

2020, ഏപ്രിൽ 7, ചൊവ്വാഴ്ച

പെസഹ വ്യാഴം ഓര്‍മ്മപ്പെടുത്തുന്നത്

             

           
പെസഹവ്യാഴം

 യേശുക്രിസ്തു തന്‍റെ കുരിശു മരണത്തിന് മുമ്പ് പന്ത്രണ്ട് ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചത് അനുസ്മരിച്ചുകൊണ്ടാണ്  ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ പെസഹ വ്യാഴം ആചരിക്കുന്നത്.   

                       അത്താഴത്തിനിടയില്‍ യേശു ഒരു താലത്തില്‍ വെള്ളമെടുത്ത് ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകുകയും അരയില്‍ ചുറ്റിയ തൂവാലകൊണ്ട്  തുടക്കുകയും പാദങ്ങള്‍ ചുംബിക്കുകയും ചെയ്തു. തുടര്‍ന്ന് മേലങ്കി ധരിച്ച് സ്വസ്ഥാനത്തിരുന്ന് ശിഷ്യരോട് പറഞ്ഞു ``നിങ്ങളെന്നെ ഗുരുവെന്നും കര്‍ത്താവെന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാന്‍ ഗുരുവും കര്‍ത്താവുമാണ്. നിങ്ങളുടെ ഗുരുവും കര്‍ത്താവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം. നിങ്ങള്‍ക്ക് ഞാന്‍ മാതൃക തന്നിരിക്കുന്നു. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം”

പരിശുദ്ധ കുർബാന സ്ഥാപിക്കല്‍, ക്രിസ്തീയ പൗരോഹിത്യം സ്ഥാപിക്കല്‍ എന്നിവയും പെസഹ വ്യാഴ തിരുക്കര്‍മ്മങ്ങളില്‍ അനുസ്മരിക്കുന്നുണ്ട്.
             
                `` അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ച് മുറിച്ച് ശിഷ്യന്മാര്‍ക്ക് കൊടുത്തുകൊണ്ട് അരുളിച്ചയ്തു: വാങ്ങി ഭക്ഷിക്കുവിന്‍, ഇതെന്‍റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്തോത്രംചെയ്ത് അവര്‍ക്ക് കൊടുത്തുകൊണ്ട് പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്ന് പാനം ചെയ്യുവിന്‍. ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്‍റെ  രകതമാണ് ''( മത്തായി 26: 26- 28 ).

                `` എന്‍റെ ഓര്‍മ്മക്കായി ഇത് ചെയ്യുവിന്‍'' എന്ന് ശിഷ്യരോട് ആവശ്യപ്പെടുന്നുണ്ട് യേശുനാഥന്‍(ലൂക്ക 22: 19).

                 പെസഹ എന്ന വാക്കിന്‍റെ അര്‍ത്ഥം കടന്നുപോക്ക് എന്നാണ്. ഈജിപ്തിലുണ്ടായിരുന്ന ഇസ്രയേല്‍ ജനതയുടെ കടിഞ്ഞൂല്‍ പുത്രന്‍മാരെ മരണദൂതനില്‍ നിന്നും ദൈവം രക്ഷിച്ചതിന്റെ ഓര്‍മ്മയായിട്ടായിരുന്നു പഴയ ഇസ്രായേല്‍ ജനത പെസഹാ ആചരിച്ചിരുന്നത്. എന്നാല്‍ യേശു പെസഹായ്ക്ക് പുതിയ അര്‍ത്ഥവും മാനവും നല്‍കി. വിനയത്തിന്റെ മാതൃക ലോകത്തിന് പകര്‍ന്നുകൊണ്ട് ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകിയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും സ്മരണ പുതുക്കിയാണ് ഓരോ ക്രൈസ്തവനും ഇന്ന് പെഹസാ ആചരിക്കുന്നത്.
             

യേശു പകര്‍ന്നു നല്‍കിയ വിനയവും ത്യാഗവും ജീവിത്തിലുടനീളം പാലിക്കാന്‍ പെസഹ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


2020, ഏപ്രിൽ 3, വെള്ളിയാഴ്‌ച

ഓശാന ഞായര്‍- കുരുത്തോല പെരുന്നാള്‍

ഓശാന ഞായര്‍ - കുരുത്തോല തിരുനാള്‍
........................................................................

ക്രിസ്തു മത വിശ്വാസികൾ  ഉയിര്‍പ്പ് ഞായറിന് മുന്‍പുള്ള ഞായറാഴ്ച  ഓശാന ഞായർ (Palm Sunday) അഥവാ കുരുത്തോലപ്പെരുന്നാൾ ആചരിക്കുന്നു. കുരിശിലേറ്റപ്പെടുന്നതിനു മുന്‍പ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും, ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്‌, ജനങ്ങള്‍ 'ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന' എന്നു പാടി  വരവേറ്റ സംഭവത്തെ അനുസ്മരിച്ചുകൊണ്ടാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. യേശു വിശുദ്ധനഗരമായ ജറൂസലമിലേക്ക് ജൈത്രപ്രവേശനം ചെയ്യുമ്പോള്‍ ജനങ്ങള്‍ ''ഇപ്പോള്‍ രക്ഷിക്കണമേ'' എന്ന് വിളിച്ചു കൊണ്ടിരുന്നു. അവര്‍ തങ്ങളുടെ വസ്ത്രങ്ങളും വൃക്ഷച്ചില്ലകളും വഴിയില്‍ വിരിച്ചു. മിശിഹയാണ് അവരെ രക്ഷിക്കുന്നത്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ യേശുവിനെ മിശിഹയെന്നും രാജാവെന്നും പ്രഘോഷിക്കുകയായിരുന്നു. 'ഓശാന' എന്നതിന്  ''ഇപ്പോള്‍ രക്ഷിക്കണമേ'' എന്നാണ് അര്‍ത്ഥം. 2ശമു.14:4, 2രാജാ. 6:26-ല്‍ ഇസ്രായേല്‍രാജാക്കന്മാരായ ദാവീദിന്റെ അടുക്കലും, യെഹോരാമിന്റെ അടുക്കലും ബലഹീനരായ ചില സ്ത്രീകള്‍ രാജാക്കന്മാരില്‍നിന്നും സഹായവും, സംരക്ഷണവും നേടുമ്പോള്‍ ഉപയോഗിക്കുന്ന വാക്കിനും ഇതുതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഓശാനാ എന്നത് യേശുവിനോടുള്ള സ്തുതിയുടെ നിലവിളിയല്ല, പ്രത്യുത ബന്ധനത്തില്‍നിന്നും വിമോചനത്തിലേക്ക് നയിക്കേണ്ടതിന് ദൈവത്തോട് നിലവിളിക്കുന്ന ജനത്തിന്റെ ഒരു വിലാപമാണ് - കാരണം അവര്‍ പ്രതീക്ഷിച്ചിരുന്ന മിശിഹ വന്നിരിക്കുന്നു. സങ്കീ. 118:25,26-ലെ ഉദ്ധരണിയാണിത്. യഹൂദന്മാര്‍ കൂടാരപ്പെരുന്നാളിനു ചൊല്ലുന്ന സങ്കീര്‍ത്തനമാണിത്.         
                 Palm Sunday is the day we celebrate the triumphal entry of Jesus into Jerusalem, one week before His resurrection (Matthew 21:1–11). As Jesus entered the holy city, He neared the culmination of a long journey toward Golgotha. He had come to save the lost (Luke 19:10), and now was the time—this was the place—to secure that salvation. Palm Sunday marked the start of what is often called “Passion Week,” the final seven days of Jesus’ earthly ministry. Palm Sunday was the “beginning of the end” of Jesus’ work on earth.

                     Palm Sunday began with Jesus and His disciples traveling over the Mount of Olives. The Lord sent two disciples ahead into the village of Bethphage to find an animal to ride. They found the unbroken colt of a donkey, just as Jesus had said they would (Luke 19:29–30). When they untied the colt, the owners began to question them. The disciples responded with the answer Jesus had provided: “The Lord needs it” (Luke 19:31–34). Amazingly, the owners were satisfied with that answer and let the disciples go. “They brought [the donkey] to Jesus, threw their cloaks on the colt and put Jesus on it” (Luke 19:35).

                  As Jesus ascended toward Jerusalem, a large multitude gathered around Him. This crowd understood that Jesus was the Messiah; what they did not understand was that it wasn’t time to set up the kingdom yet—although Jesus had tried to tell them so (Luke 19:11–12). The crowd’s actions along the road give rise to the name “Palm Sunday”: “A very large crowd spread their cloaks on the road, while others cut branches from the trees and spread them on the road” (Matthew 21:8). In strewing their cloaks on the road, the people were giving Jesus the royal treatment.

2020, ഏപ്രിൽ 1, ബുധനാഴ്‌ച

Covid19 - ചില ചിന്തകള്‍

Covid19- മനുഷ്യന്‍റെ നിസ്സഹായത വെളിപ്പെടുത്തുന്നു
...................................................
മകനും കുടുംബവും വിദേശത്തുനിന്ന് Covid19 ന്‍റെ വ്യാപന കാലഘട്ടത്തില്‍ വീട്ടില്‍ വന്നതുകൊണ്ട് ഞങ്ങള്‍ കുടുംബത്തിലുള്ളവരെല്ലാം നിരീക്ഷണത്തിലാണ്.   പുറത്തിറങ്ങാന്‍ നിയന്ത്രണങ്ങളുള്ളതുകൊണ്ട്  പൂന്തോട്ടത്തിലെ പൂക്കളുടെ ഫോട്ടൊ എടുത്തുകൊണ്ടിരുന്നപ്പോഴാണ് മനുഷ്യന്‍റെ നിസ്സഹായതയെക്കുറിച്ച് ചിന്തിച്ചത്.
                  മനുഷ്യൻ വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ലെന്നും നമ്മുടെ കർമ്മങ്ങൾക്കുള്ള പ്രതിഫലം ഈ ലോകത്ത് തന്നെ ലഭിക്കുമെന്നും മരണശേഷം മറ്റൊരു ലോകമോ ജീവിതമോ ഇല്ലെന്നും വാദിക്കുന്നവർക്ക് എന്താണ് ഈ അവസ്ഥയെക്കുറിച്ച് പറയാനുള്ളത്?
            ഇതിന്റെയർത്ഥം ഒന്നും പരിശ്രമിക്കാതെ എല്ലാം ദൈവിക വിധിക്ക് വിടണം എന്നല്ല; നമ്മൾ ചെയ്യേണ്ട പണി പൂർണമായും ചെയ്തതിനു ശേഷം ദൈവത്തിൽ ഭരമേല്പിക്കുകയാണ് നാം ചെയ്യേണ്ടത്. നമ്മുടെ പരിശ്രമങ്ങളുടെ ഫലങ്ങൾ ജീവിതത്തിൽ കാണുമ്പോൾ വിനയാന്വിതരാവുകയും ദൈവത്തോട് കൃതജ്ഞതയുള്ളവരാവുകയും, പ്രയാസങ്ങളും പരാജയങ്ങളും നേരിടുമ്പോൾ അവയെല്ലാം ദൈവത്തിന്റെ പരീക്ഷണങ്ങളാണെന്ന് മനസ്സിലാക്കി ക്ഷമിക്കുകയും ചെയ്യുകയാണ് ഒരു യഥാർത്ഥ വിശ്വാസി ചെയ്യേണ്ടത്. തീർച്ചയായും അത് തന്നെയാണ് മനുഷ്യ മനസ്സുകൾക്ക് ഏറെ സാന്ത്വനമേകുന്നതും. നമ്മുടെ യഥാർത്ഥ ജീവിതവും കർമ്മങ്ങൾക്കുള്ള പ്രതിഫലവും കുറ്റമറ്റ നീതിയും നടപ്പിലാകുന്നത് വരാനിരിക്കുന്ന ജീവിതത്തിലാണെന്ന വിശ്വാസം നമുക്ക് ഉണ്ടാകണം.
             ലോകം മുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന  കോവിഡ് 19 എന്ന മഹാമാരിയെ തടയുവാന്‍ സാധിക്കാതെ മനുഷ്യന്‍ പകച്ചുനില്‍ക്കുമ്പോള്‍ എക്കാലവും മലയാളികളുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന, `നാടോടി കാറ്റ് ' സിനിമയില്‍  തിലകന്‍ പറഞ്ഞ ഡയലോഗാണ് ഓര്‍മ്മ വരുന്നത്.

   ''എന്തൊക്കെ ബഹളം ആയിരുന്നു…. മലപ്പുറം കത്തി, അമ്പും വില്ലും, മെഷീൻ ഗൺ, ബോംബ്, ഒലക്കേടെ മൂട്.”
                   
                       മനുഷ്യന്‍ എപ്പോഴും, പ്രത്യേകിച്ച്,  നിസ്സഹായതയില്‍ ദൈവത്തില്‍ ആശ്രയിക്കണമെന്ന് ആനുകാലിക സംഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.