.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, സെപ്റ്റംബർ 28, ബുധനാഴ്‌ച

മൂത്ത പുത്രന്റെ കഥ

                                                      മൂത്ത  പുത്രന്റെ  കഥ..............
തികച്ചും വ്യത്യസ്തമായ വ്യാഖ്യാന ശെെലികൊണ്ട് ശ്രദ്ധേയനാണ് തിരുമുടിക്കുന്ന്  ഇടവക വികാരിയായിരുന്ന ഫാ. മാത്യു മംഗലത്ത്. സുവിശേഷത്തിന്റെ കേട്ടു മടുത്ത വ്യാഖ്യാന ശെെലിയില്‍നിന്നും വ്യത്യസ്തമായി പുതുമയുള്ള വ്യാഖ്യാനമാണ് അദ്ദേഹത്തിന്റേത്.`വെളിപാടിന്റെ പുസ്തകം' അദ്ദേഹം വ്യാഖ്യാനിക്കുന്നത് വേറിട്ട രീതിയിലാണ്. ജ്യോതിശാസ്ത്രത്തെ സുവിശേഷവുമായി ബന്ധിപ്പിച്ചുള്ള വ്യാഖ്യാനം നമ്മള്‍ കേട്ടിരുന്നുപോകും. അതുപോലെ തന്നെ ഏതു സംഭവവും. ഒരിക്കല്‍ `ധൂര്‍ത്ത പുത്രന്റെ കഥ ' അദ്ദേഹം വ്യാഖ്യാനിച്ചത് കേട്ടപ്പോള്‍  കൗതുകം തോന്നി. സാധാരണ എല്ലാവരും  ധൂര്‍ത്തപുത്രനെപറ്റിയല്ലെ  പറയുക. അത്  കൊണ്ടെത്തിക്കുക കുമ്പസാരത്തിലും. ചെയ്ത തെറ്റിനെകുറിച്ച് ഓര്‍ക്കുക, ചിന്തിക്കുക, പശ്ചാത്താപിക്കൂക, ഇനി പാപം ചെയ്യില്ലെന്ന് പ്രതിജ്ഞ ചെയ്യുക,തിരിച്ചുവരിക, ഏറ്റുപറയുക, പാപ പരിഹാരം ചെയ്യുക,അങ്ങനെ.....അങ്ങനെ ......
ഒരുപാട്...........                                                                                                                                                                                                                                                                                                     പക്ഷെ അദ്ദേഹം പറയുന്നത് അത് ധൂര്‍ത്ത പുത്രന്റെ കഥ മാത്രമല്ലാ, മൂത്ത പുത്രന്റെ കഥ കൂടിയാണ്.  അവസാന നിമിഷം വരെ അപ്പന്റെ സുഖത്തിലും ദുഖത്തിലും അപ്പനെ ശുശ്രൂഷിച്ചുകൊണ്ട് അപ്പനോടൊപ്പം നില്‍ക്കുന്ന മൂത്ത പുത്രന്റെ കഥ.
അവന് ദ്വേഷ്യം, അസൂയ തുടങ്ങിയ മാനുഷിക വികാരങ്ങളുണ്ടാകാം.  പക്ഷെ അവസാന നിമിഷംവരെ അവന്‍ അപ്പനോടൊപ്പം  നില്‍ക്കുന്നു. അവന് ജന്മം കൊടുത്ത അവന്റെ അപ്പന്റെ  കൂടെ.........
മംഗലത്ത് അച്ചന് ആയുസും ആരോഗ്യവും ദെെവം പ്രദാനം ചെയ്യട്ടേയെന്ന് ആത്മാര്‍ത്ഥമായി  പ്രര്‍ത്ഥിക്കുന്നു.

1 അഭിപ്രായം: