.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

ഒക്ടോബര്‍ 22. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ശ്രീ കുട്ടിയുടെ ചരമ ദിനം

`ഇന്ത്യയിലെ പ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു പുതുക്കൊടി കൊട്ടുത്തൊടി ശങ്കരന്‍കുട്ടി നായര്‍ എന്ന കുട്ടി. കാര്‍ട്ടൂണ്‍ ഒരു ദ്വിമുഖ ചിത്രീകരണ കലയാണെന്ന് പറയാം . കാലാകാലങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ ഹാസ്യാത്മകമായി, വിമര്‍ശനാത്മകമായി കാര്‍ട്ടൂണിലൂടെ ചിത്രീകരിക്കുന്നു. രാഷ്ട്രീയ, സാമൂഹ്യ സംഭവങ്ങളുടെ കാണുന്ന വിവരണങ്ങള്‍ [ visual commentaries ] ആണ് കാര്‍ട്ടൂണുകള്‍ . പുതിയ കാലഘട്ടത്തിലേക്ക് വന്നപ്പോള്‍ കാരിക്കേച്ചര്‍, കോമിക്സ്, ആനിമേഷന്‍ തുടങ്ങി പല വകഭേദങ്ങളും കാര്‍ട്ടൂണിനുണ്ടായി.

                                                                   1921 സെപ്റ്റംബര്‍ 4ന് കേരളത്തില്‍ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് കയറത്ത് നാരായണമേനോന്റേയും കൊട്ടുത്തൊടി ലക്ഷ്മിയമ്മയുടേയും മകനായി ശ്രീ. കുട്ടി ജനിച്ചു . ഒറ്റപ്പാലത്തും കോഴിക്കോട് മലബാര്‍ കൃസ്ത്യന്‍ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. പ്രൊഫസര്‍ എം.ആര്‍.നായരുടെ [സഞ്ജയന്‍ ] `വിശ്വരൂപം' മാസികയിലാണ് അദ്ദേഹത്തിന്റെ ആദ്യത്തെ കാര്‍ട്ടൂണ്‍ അച്ചടിച്ചു വന്നത്. ശ്രീ കുട്ടി വിവാഹിതനായിരുന്നു. ശ്രീമതി ഗൗരിയാണ് ഭാരൃ. നാരായണന്‍ , മായ എന്നിവര്‍ മക്കള്‍. പ്രസിദ്ധനായ കാര്‍ട്ടൂണിസ്റ്റ് ശങ്കറുമായി പരിചയപ്പെട്ട കാര്‍ട്ടൂണിസ്റ്റ് കുട്ടി ` ഹിന്ദുസ്ഥാന്‍ ടൈംസില്‍ ' ട്രെയ്നിയായി ജോലി നേടി. പിന്നീട് , ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഉടമസ്ഥതയിലുള്ള , ലക്നൗവിലുള്ള , `നാഷണല്‍ ഹെറാള്‍ഡ് ' എന്ന ദിനപത്രത്തില്‍ കാര്‍ട്ടൂണിസ്റ്റ് ആയി ജോലി  ലഭിച്ചു . ഒരു ദിനപത്രത്തില്‍ അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ ആദ്യമായി അച്ചടിച്ചുവന്നത് `നാഷണല്‍ ഹെറാള്‍ഡി'ലാണ് . ` നാഷണല്‍ ഹെറാള്‍ഡ്' അടച്ചുപൂട്ടിയപ്പോള്‍ തമിഴ്നാട് കേന്ദ്രീകരിച്ച് കാര്‍ട്ടൂണ്‍ വരക്കാന്‍ തുടങ്ങി. `ശങ്കേഴ്സ് വീക്കിലി'യിലും ജോലി നോക്കിയിട്ടുണ്ട് . ശ്രീ ഒ.വി. വിജയന്‍, അബുഎബ്രാഹം എന്നിവരുമായി ചേര്‍ന്നും ജോലി നോക്കിയിട്ടുണ്ട്. അതിനുശേഷം ആനന്ദ്ബസാര്‍ ഗ്രൂപ്പിന്റെ ` ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡേര്‍ഡ് ' , `ഹിന്ദുസ്ഥാന്‍ ടൈംസ് 'എന്നിവയിലും ` ദ ഇന്ത്യന്‍ എക്സ്പ്രസ് ' ലും കാര്‍ട്ടൂണ്‍ വരക്കാന്‍ തുടങ്ങി . മലയാള പത്രങ്ങളിലും അദ്ദേഹം നിരവധി കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ട്. രാഷ്ട്രീയം പശ്ചാത്തലമാക്കിയുള്ള കാര്‍ട്ടൂണുകളായിരുന്നു അദ്ദേഹം അധികവും വരച്ചത്.

                                                              സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കി , വിമര്‍ശനാത്മകമായി ,ഹാസ്യാത്മകമായിട്ടുള്ളതായിരുന്നു ശ്രീ കുട്ടിയുടെ കാര്‍ട്ടൂണുകള്‍. Simple drawings showing the features of its objects in a humorously exaggerated way, especially a satirical one. 2011ഒക്ടോബര്‍ 22ന് അമേരിക്കയില്‍ മാഡിസണില്‍ വച്ച് അദ്ദേഹം അന്തരിച്ചു . അദ്ദേഹത്തിന്റെ സ്മരണക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ